Translate

Friday, September 19, 2014

ചുമരെഴുത്തുകാർ

ശശി പത്രം വായിച്ചു മടക്കിവച്ചു ...ആറി തുടങ്ങിയ കട്ടൻകാപ്പി സാമൂഹിക രോക്ഷത്തിൽ ഊതി ചൂടാക്കി  ഒരു കവിൾ നിറച്ചുതന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും അടുത്ത  ചങ്ങാതിയുമായ ലാപ്ടോപിൽ ഫേസ് ബുക്ക് തുറന്നു....പല വർണ്ണങ്ങളിൽ കുത്തിക്കുറിച്ചിട്ട തന്റെ ചുമരിന്റെ ഒരു ഭാഗത്തു  ഇത്തിരി  സ്ഥലത്ത് നിറമില്ലാത്ത ഒരു പെൻസിൽ കൊണ്ട് അവൻ എഴുതി...ഇനിയും എനിക്ക് നീതി കിട്ടീല .....

പറമ്പിലെ പുല്ലിനെ കുറിച്ചും .......പുല്ചാടിയുടെ അഹംഭാവത്തെ  കുറിച്ചും .....കല്ലിനെ കുറിച്ചും ......കലങ്ങിയ പുഴയെ കുറിച്ചും ....ഇന്നലെ പെയ്ത  മഴയെ കുറിച്ചും ....പുഴുത്ത  അരി കൊടുത്ത റേഷൻ കടക്കാരൻ കുമാരൻ ചേട്ടനെ കുറിച്ചും ....സർക്കാരിന്റെ അഴിമതിയെ കുറിച്ചും....അമേരിക്കയുടെ അക്രമങ്ങളെ കുറിച്ചും....സദ്ദാം ഹുസൈനെ കുറിച്ചും.....ഒക്കെ തന്റെ ചുമരിൽ .....അഥവാ തന്റെ പ്രതി കൂട്ടിൽ നിർത്തി....നാട്ടു കൂട്ടം കൂട്ടി .... അവൻ വിസ്തരിച്ചു ......ന്യായം വിധിച്ചു .......വെറുതെ  വിട്ടവർ .....കല്ലെറിയപെട്ടവർ .....തൂക്കിലേറ്റപ്പെട്ടവർ ....ജീവനോടെ കുഴിച്ചു മൂടപ്പെട്ടവർ....വീട്ടു മുറ്റത്തെ മാവിൽ തലകീഴായി കെട്ടിതൂക്കിയവർ .....അങ്ങനെ എന്തെല്ലാമോ  കഥകൾ ചുമർ നിറച്ചു .....മനസ്സും...ഹാ ....എന്തൊരു സുഖം മനസ്സിനു ......എന്നിട്ട് ശശിക്ക് നീതി കിട്ടിയോ ....ആവോ ....

ഭാരം താങ്ങാനാവാതെ ആ ചുമർ ഇടിഞ്ഞു വീണു ഒരു കാറ്റത്ത്‌ .....ചുമരിനപ്പുറം താൻ വിധിച്ചവർ ശശിയെ നോക്കി ചിരിച്ചു......നാട്ടുകൂട്ടവും അവർകൊപ്പം ....ശശി തിരിഞ്ഞു നോക്കി....പിന്നിൽ മറ്റൊരു ചുമർ ......



1 comment:

balkrishna said...

angineyannu katalundayathu